അങ്ങകലെ, ഇരുളിന്‍ കരിമ്പടം ചുറ്റി
മൂക ഗഗനചുംബനമായ് മാമലകള്‍...
വെള്ളിടി മിന്നിയിട്ടുമാര്‍ത്ത് പൊട്ടിയിട്ടും
ഗാഢാലിംഗനത്തിലൊരു മാരോത്സവം...!
മാരുതനാഞ്ഞാക്രമണത്വരയുമായരികെ-
യെന്നിട്ടുമുലയാത്തൊരു പ്രേമോത്സവം...!
മാരിയുറഞ്ഞുപെയ്താര്‍ത്തനാദത്തോടെ-
യെന്നിട്ടുമനങ്ങാപ്പാറയ്ക്കുണ്ടായ് രതിമൂര്‍ച്ഛ...!